"പുള്ളിക്കാരന് വീട്ടില്‍ ഉള്ള മിക്കവാറും രാത്രികളില്‍ തൊട്ടടുത്തുള്ള നിബിഡ വനത്തില്‍ പോയി മാന്‍, പന്നി, കാട്ടുപോത്ത്, വെരുക്, മരപ്പട്ടി മുതലായവയെ വേട്ടയാടി കൊണ്ടുവന്നു വീട്ടില്‍ വെച്ച് വെടിയിറച്ചി സാപ്പിട്ട് നിര്‍വൃതി കൊള്ളും പോലും"!!!!
വയ്യസ്സ് ഇടങ്ങഴി ഉണ്ടെങ്കിലും ഒരു കളിത്തോക്ക് പോലും നേരെ ചൊവ്വേ പിടിക്കാന്‍ അറിയാത്ത ഈ മനുഷ്യനാണോ ഘോര വനത്തില്‍ പോയി കാട്ടുമൃഗങ്ങളുടെ പള്ളയ്ക്ക് ഇട്ടു താങ്ങുന്നത്? ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. പൊളിച്ചടുക്കിയെ തീരു. അല്ലെങ്കില്‍തന്നെ, വേട്ട based തള്ളുകള്‍ക്ക് ഒരുപാട് സ്കോപ്പ് ഉള്ളതാ. വെറുതെ വിട്ടാല്‍ പുള്ളി തലേ കേറിയിരുന്നു ചാണകമിടും .
സുരേഷാണ് ആദ്യ വെടി ഉതിര്‍ത്തത്: "വേട്ടക്കിടയില്‍ ചേട്ടന് അപകടം വല്ലതും പറ്റിയിട്ടുണ്ടോ" ?
"ഉണ്ടോന്നോ? കൊള്ളാം, എത്ര തവണ. ദാ ഈ പാട് കണ്ടോ, കഴിഞ്ഞ ആഴ്ച ഒരു കരടി മാന്തിയതാ".
കയ്യിലെ മുട്ടിനു താഴെ ഉണ്ടായിരുന്ന വട്ട ചൊറി കാണിച്ചിട്ട് ജോണേട്ടന് പറഞ്ഞു. ഇങ്ങനത്തെ തള്ളുകള്‍ക്ക് കരടി മാന്തിയില്ലെലെ അത്ഭുദം ഉള്ളൂ. മനസ്സില്‍ പറഞ്ഞെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല.
"അങ്ങനെയാണെകില്‍ ഇത്തവണ വീട്ടില്‍ പോകുമ്പോ ഞങ്ങളെയും കൂടി കൊണ്ട് പോ. നമുക്ക് ഒരുമിച്ചു വേട്ടക്കു പോകാമല്ലോ. വെടിയിറച്ചി ഞാന്‍ ഇന്നേ വരെ തിന്നട്ടില്ല". ഇത്തവണ ഞാന്‍ തന്നെ പുള്ളീടെ അടപ്പ് ഊരാന്‍ തീരുമാനിച്ചു.
"അത് പറ്റില്ല. ആകെ ഒരു തോക്കേ ഉള്ളൂ. അല്ലെങ്കിലും നിങ്ങള്‍ക്ക് വെടിവെക്കാനൊന്നും അറിയില്ലല്ലോ. വെടിയിറച്ചി വേണേല്‍ ഞാന്‍ കൊണ്ടുത്തരാം. അല്ലേലും ഈ വേട്ട എന്നൊക്കെ പറയുന്നത് പിള്ളാര് കളിയല്ല. നല്ല മെയ് വഴക്കവും ധൈര്യവും ഒക്കെ വേണ്ടാതാ. ".
രണ്ടും ആവശ്യത്തിലധികം ദൈവമായിട്ടു തന്നെ വാരിക്കോരി അങ്ങ് കൊടുത്തിട്ടുണ്ടല്ലോ. ലയ്റ്റായിട്ട് ഒരു കൊള്ളിയാന്‍ മിന്നിയാല്‍ പോലും ബെഡ് ഷീറ്റിന്റെ അടിയില്‍ ഒളിക്കുന്ന ടീമാ. എന്തായാലും ഒടുവില്‍ ഞങ്ങളുടെ നിര്‍ബന്ധം മൂലം പുള്ളിക്ക് അതിനു സമ്മതിക്കേണ്ടി വന്നു.
ആ വെള്ളിയാഴ്ച ഞങ്ങള്‍ ആറംഗ വേട്ട ടീം ജോണേട്ടന്റെ വീട്ടിലേക്കു യാത്രയായി. കൈലി ഉടുത്തോണ്ട് നായാട്ടിനു പോകല്‍ റിസ്ക് ആണെന്ന് പലരും പറഞ്ഞപ്പോ ഏതോ വൃത്തിയും വെടിപ്പും ഉള്ളവന്മാര് ഹോസ്റ്റലില്‍ കഴുകിയിട്ട കുറെ ബെര്‍മുഡകള്‍ അടിച്ചുമാറ്റി ഞങ്ങള്‍ കൂടെ കരുതി. വീട്ടില്‍ എത്തിയപ്പോ അവിടെ ഞങ്ങള്‍ക്ക് വളരെ നല്ല സ്വീകരണം ആണ് ലഭിച്ചത്. ഞങ്ങളെ കണ്ടപ്പോ വേട്ടക്കു പോകാനുള്ള ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയതു കൊണ്ടാവണം പുള്ളിയുടെ അമ്മ ചോദിച്ചു.
"നിങ്ങള്‍ ഇതിനു മുന്‍പ് കാട്ടില്‍ പോയിട്ടുണ്ടോ?"
ചാടിക്കേറി വിമല്‍ മറുപടി പറഞ്ഞു.
ചാടിക്കേറി വിമല്‍ മറുപടി പറഞ്ഞു.
" ഇല്ല. ആദ്യമായിട്ടാ വേട്ടയാടാന്‍ പോകുന്നത്. അമ്മേടെ കൈ കൊണ്ടുണ്ടാക്കിയ വെടിയിറച്ചി കഴിക്കാനാ സത്യം പറഞ്ഞാ ഞങ്ങള്‍ വന്നത് "
ഇവന്മാര് ഒരുവെടിക്ക് പോകുന്ന ലക്ഷണമില്ലെന്നു മനസ്സിലായിട്ടോ എന്തോ, അമ്മ ഞങ്ങളെ ഫുഡ് കഴിക്കാന്‍ വിളിച്ചു. കാട്ടില്‍ പോകുവല്ലേ, അവിടെ ബിരിയാണി ഒന്നും കിട്ടില്ലല്ലോ എന്ന് വിചാരിച്ചു എല്ലാരും അമക്കന്‍ താങ്ങ് താങ്ങി. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മക്കുണ്ടായിരുന്ന സംശയം അപ്പൊ തന്നെ മാറിക്കിട്ടി.
"നിങ്ങള്‍ പോയി നല്ല ഒരു പന്നിയെ ഇങ്ങു കൊണ്ടുവാ. നാളെ ഉച്ചക്ക് നല്ല പോലെ കറിവെച്ചു തരാം" . ഇവന്മാര്ക്ക് പന്നിയല്ലാതെ ഒന്നിനേം പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോ അമ്മ പറഞ്ഞു.
"ഞങ്ങള്‍ക്ക് പന്നി ഹറാമാ. വേറെ ഒന്നിനേം കിട്ടിയില്ലേല്‍ നാട്ടു കോഴി ആയാലും മതി" ഫൈസല്നു പിന്നെ എവിടെയാണേലും നോണ്‍ വെജ് ന്റെ കാര്യത്തില്‍ നോ കോമ്പ്രമൈസ്.
"ഞങ്ങള്‍ ഇവിടെ കോഴി വെക്കാറില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ഇവരുടെ അപ്പന് കാട്ടീന്നു കൊണ്ടുവരും. നിങ്ങള്‍ക്ക് ഒരു മുയലിനെയെങ്കിലും കിട്ടാതിരിക്കില്ല. എന്തായാലും പോയിട്ട് വാ."
അപ്പൊ ഒന്നിനേം കിട്ടിയില്ലെങ്കില്‍ നാളത്തെ ലഞ്ച് കട്ടപ്പൊക.
ഇവന്മാര് ഒരുവെടിക്ക് പോകുന്ന ലക്ഷണമില്ലെന്നു മനസ്സിലായിട്ടോ എന്തോ, അമ്മ ഞങ്ങളെ ഫുഡ് കഴിക്കാന്‍ വിളിച്ചു. കാട്ടില്‍ പോകുവല്ലേ, അവിടെ ബിരിയാണി ഒന്നും കിട്ടില്ലല്ലോ എന്ന് വിചാരിച്ചു എല്ലാരും അമക്കന്‍ താങ്ങ് താങ്ങി. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മക്കുണ്ടായിരുന്ന സംശയം അപ്പൊ തന്നെ മാറിക്കിട്ടി.
"നിങ്ങള്‍ പോയി നല്ല ഒരു പന്നിയെ ഇങ്ങു കൊണ്ടുവാ. നാളെ ഉച്ചക്ക് നല്ല പോലെ കറിവെച്ചു തരാം" . ഇവന്മാര്ക്ക് പന്നിയല്ലാതെ ഒന്നിനേം പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോ അമ്മ പറഞ്ഞു.
"ഞങ്ങള്‍ക്ക് പന്നി ഹറാമാ. വേറെ ഒന്നിനേം കിട്ടിയില്ലേല്‍ നാട്ടു കോഴി ആയാലും മതി" ഫൈസല്നു പിന്നെ എവിടെയാണേലും നോണ്‍ വെജ് ന്റെ കാര്യത്തില്‍ നോ കോമ്പ്രമൈസ്.
"ഞങ്ങള്‍ ഇവിടെ കോഴി വെക്കാറില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ഇവരുടെ അപ്പന് കാട്ടീന്നു കൊണ്ടുവരും. നിങ്ങള്‍ക്ക് ഒരു മുയലിനെയെങ്കിലും കിട്ടാതിരിക്കില്ല. എന്തായാലും പോയിട്ട് വാ."
അപ്പൊ ഒന്നിനേം കിട്ടിയില്ലെങ്കില്‍ നാളത്തെ ലഞ്ച് കട്ടപ്പൊക.
വിശാലമായ ഡിന്നര്‍ ഒക്കെ കഴിച്ചു വെടിയും പറഞ്ഞു ഇരിക്കുമ്പോ ദാ വരുന്നു ജോണേട്ടന്റെ അപ്പന്. കയ്യില്‍ ഒരു അമണ്ടന്‍ തോക്കും. തോക്കിന്റെ കുഴലിന്റെ നീളം കണ്ടു ഞങ്ങള്‍ വണ്ടറടിച്ചു. ദൈവമേ അപ്പൊ ഈ വേട്ട ഒക്കെ സത്യമായിരുന്നോ? ഇത്രേം നേരം കരുതിയത് ജോണേട്ടന് തള്ളുന്നതാണെന്നാ.
"പൗലോസ് ന്റെ വീട്ടിലിരുന്ന തോക്കാ. ഇവിടുത്തെത് നല്ല കണ്ടിഷനില്‍ അല്ല. നിങ്ങള്‍ ഒരു ഒമ്പത് മണി കഴിഞ്ഞിട്ട് ഇറങ്ങിയാല്‍ മതി. ശ്രദ്ധിച്ചു പോകണം. ഫോറസ്റ്റ് ഗാര്‍ഡ് ഒക്കെ കണ്ടാല്‍ വല്യ മിനക്കേടാ" അപ്പന്റെ സംഭാഷണത്തില്‍ നിന്നും സംഭവം സത്യമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നു.
തോക്കും ഉണ്ടയും ഒക്കെ കണ്ടിട്ടും ജോണേട്ടാണ് യാതൊരു കുലുക്കവുമില്ല. നല്ല പയറ് പോലെ നില്ക്കുന്നു. വേട്ടക്കു പോകുന്നതിന്റെ സന്തോഷവും ത്രില്ലും ആ മുഖത്ത് അലയടിക്കുന്നു. ഉടന്‍ തന്നെ അപ്പന് വന്നു മകനെ വേട്ടക്കു അയക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
... തോക്കില്‍ ഉണ്ട ഇടുന്നു... ബാക്കിയുള്ള ഉണ്ടകള്‍ പെട്ടിയിലാക്കി സഞ്ചിയില്‍ ഇട്ടു കൊടുക്കുന്നു.. അമ്മ വന്നു 'ഹെഡ് ലൈറ്റ്' ഫിറ്റ് ചെയ്യുന്നു.. അടുക്കളെന്നു വെട്ടുകത്തി, പിച്ചാത്തി മുതലായവ കൊണ്ടുവരുന്നു.. ഒരു കല്യാണ ചെറുക്കനെ അണിയിച്ചൊരുക്കുന്ന പ്രതീതി. ആകെ ഒരു ഉത്സവ മേളം. ഒടുവില്‍ ബ്രെഡ്, ബിസ്കറ്റ്, വെള്ളം മുതലായവ അടങ്ങിയ ഒരു സ്നാക്സ് കിറ്റും കൊടുത്തു. ..ഈശ്വരാ.. കാട്ടില്‍ പോറുതിക്ക് പോകുവാണോ.. മനസ്സൊന്നു പിടഞ്ഞു. ഇങ്ങനെയുള്ള സമയങ്ങളില്‍ ആര്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു അടവുണ്ടല്ലോ. തലവേദന. അത് തന്നെ പ്രയോഗിച്ചു.
"എനിക്ക് തലവേദന എടുക്കുന്നു. ഒന്ന് കിടന്നാല്‍ അങ്ങ് മാറുമായിരിക്കും. നിങ്ങള്‍ പോയിട്ട് വാ. ഞാന്‍ ഇവിടെ കിടന്നോളാം"
ഇത് അടവാണെന്ന് മനസ്സിലാക്കാന്‍ വിമലിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഉടന്‍ വന്നു മറുപടി.
"എന്റെ കയ്യില്‍ വികസ് ആക്ഷന്‍ ഉണ്ട്. ഒരെണ്ണം അടിച്ചാല്‍ അതങ്ങ് മാറും. നീയും വാ. എല്ലാരും ഇല്ലെങ്കില്‍ പിന്നെ പോയിട്ടെന്ത കാര്യം". ഇനി രക്ഷയില്ല. പോയേ പറ്റൂ.
ഞങ്ങളെല്ലാം ബെര്‍മുഡ ഇട്ടു പുറത്തു വന്നു. വിമല്‍ തീരെ മെലിഞ്ഞിട്ടായത് കൊണ്ട് ബെര്‍മുഡ ചേരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അവന് ബെര്‍മുഡയില്‍ ബെല്‍റ്റ് ഇട്ടു ടി-ഷര്‍ട്ട് insert ചെയ്തു. ഇപ്പൊ കണ്ടാല്‍ കൃഷ്ണന് കുട്ടി നായര്‍, ജോസ് പ്രകാശിന്റെ വേഷത്തില്‍ വന്നത് പോലെയുണ്ട്. ചിരി വന്നെങ്കിലും ഉള്‍ഭയം കാരണം ആരും ചിരിച്ചില്ല. ഏതെങ്കിലും ഒരു പുലി കുടുംബത്തിനു ഒന്നൊന്നര ആഴ്ചത്തേക്ക് ഭക്ഷിക്കാനുള്ള വകുപ്പ് ഞങ്ങള്‍ ഉണ്ടാക്കി കൊടുക്കും എന്ന് ഞാന്‍ ഉറപ്പിച്ചു. മനുഷ്യ മാംസത്തിനു അവര്‍ക്കിടയില്‍ നല്ല demand ആണെന്ന് കേട്ടിട്ടുണ്ട്. ഉടന്‍ തന്നെ വന്നു വിമലിന്റെ ചോദ്യം.
"എടാ നമ്മളെ പുലി വല്ലോം പിടിക്കുമോ?"
"നിന്നെ പിടിക്കില്ല. മിനിമം ഒരു കാല് കിലോ ഇറച്ചിയെങ്കിലും ഉള്ള ജീവികളെ മാത്രമേ അത് പിടിക്കൂ. നിന്നെ തൊലി ഉള്‍പ്പെടെ ചിരണ്ടി എടുത്താലും അത്രേം കിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അവറ്റകള്‍ക്ക് മനസ്സിലാകും" ഫൈസല്‍ ന്റെ മറുപടി കേട്ടപ്പോ വിമലിന് ചെറിയ ഒരു ആശ്വാസം. ഇതിനടയില്‍ ജോണെട്ടനെ മാറ്റി നിര്‍ത്തി ഞാന്‍ കാര്യം പറഞ്ഞു "ജോണേട്ടാ സത്യം പറ. നിങ്ങള്‍ ഇതിനു മുന്‍പ് കാട്ടില്‍ പോയിട്ടുണോ? ഇതൊക്കെ തെള്ളല്ലേ? ഞങ്ങള്‍ ആരോടും പറയില്ല, നമുക്ക് ഇന്ന് പോണോ?"
"മിണ്ടരുത്. നീ ഒറ്റ ഒരുത്തനാ എല്ലാത്തിനും കാരണം. എല്ലാവന്മാരും വന്നെ പറ്റൂ." ജോണേട്ടന് ചൂടായി. അവസാന ആശയും പോയി. കേട്ട് കേള്‍വിയുള്ള എല്ലാ പള്ളി അമ്പലങ്ങളിലേക്കും കൊക്കിലോതുങ്ങുന്ന രീതിയിലുള്ള നേര്‍ച്ചകള്‍ നേര്‍ന്നിട്ടു ഞങ്ങളുടെ വേട്ട സംഘം പുറപ്പെട്ടു. എന്റെ കയ്യില്‍ ആയുധമായി കിട്ടിയ പിച്ചാത്തി കൊണ്ട് നഖം വെട്ടാന്‍ പോലും പറ്റാത്ത രീതിയിലുള്ള മൂര്‍ച്ചക്കുറവ്. എന്തായാലും ഇരിക്കട്ടെ. ഒരു വഴിക്ക് പോകുന്നതല്ലേ.
"നിന്നെ പിടിക്കില്ല. മിനിമം ഒരു കാല് കിലോ ഇറച്ചിയെങ്കിലും ഉള്ള ജീവികളെ മാത്രമേ അത് പിടിക്കൂ. നിന്നെ തൊലി ഉള്‍പ്പെടെ ചിരണ്ടി എടുത്താലും അത്രേം കിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അവറ്റകള്‍ക്ക് മനസ്സിലാകും" ഫൈസല്‍ ന്റെ മറുപടി കേട്ടപ്പോ വിമലിന് ചെറിയ ഒരു ആശ്വാസം. ഇതിനടയില്‍ ജോണെട്ടനെ മാറ്റി നിര്‍ത്തി ഞാന്‍ കാര്യം പറഞ്ഞു "ജോണേട്ടാ സത്യം പറ. നിങ്ങള്‍ ഇതിനു മുന്‍പ് കാട്ടില്‍ പോയിട്ടുണോ? ഇതൊക്കെ തെള്ളല്ലേ? ഞങ്ങള്‍ ആരോടും പറയില്ല, നമുക്ക് ഇന്ന് പോണോ?"
"മിണ്ടരുത്. നീ ഒറ്റ ഒരുത്തനാ എല്ലാത്തിനും കാരണം. എല്ലാവന്മാരും വന്നെ പറ്റൂ." ജോണേട്ടന് ചൂടായി. അവസാന ആശയും പോയി. കേട്ട് കേള്‍വിയുള്ള എല്ലാ പള്ളി അമ്പലങ്ങളിലേക്കും കൊക്കിലോതുങ്ങുന്ന രീതിയിലുള്ള നേര്‍ച്ചകള്‍ നേര്‍ന്നിട്ടു ഞങ്ങളുടെ വേട്ട സംഘം പുറപ്പെട്ടു. എന്റെ കയ്യില്‍ ആയുധമായി കിട്ടിയ പിച്ചാത്തി കൊണ്ട് നഖം വെട്ടാന്‍ പോലും പറ്റാത്ത രീതിയിലുള്ള മൂര്‍ച്ചക്കുറവ്. എന്തായാലും ഇരിക്കട്ടെ. ഒരു വഴിക്ക് പോകുന്നതല്ലേ.
ഞങ്ങളില്‍ ഹിന്ദുക്കള്‍ രാമ-രാമ യും മുസ്ലിങ്ങള്‍ അറബി സൂക്തങ്ങളും ചൊല്ലി കാടിനെ ലക്ഷ്യമാക്കി നടന്നകന്നു. സംഘത്തിലെ ഏക ക്രിസ്ത്യാനി ആയ ജോണേട്ടന് 'ഈശോ' ന്നു പോലും വിളിക്കാതെ അതികഠിനമായ confi യോട് കൂടി ബാക്കിയുള്ളവരെ മുന്നില്‍ നിന്നും നയിച്ചു. എല്ലാവരും വരിവരിയായി നടക്കണമെന്ന് ഉത്തരവ് വന്നപ്പോള്‍ നടുവിലത്തെ സ്ഥാനങ്ങളില്‍ കേറി പറ്റാന്‍ ഉന്തും തള്ളും ആയി. ഏറ്റവും പിറകില്‍ നടക്കാന്‍ ആര്‍ക്കും മേല. അങ്ങനെ തെള്ളിലും ബഹളത്തില്‍ പെട്ട് ഞാന്‍ അവസാന സ്ഥാനക്കാരനായി. ക്ലാസ്സിലെ റാങ്കിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രകടനം. അവസാനം നടക്കുന്നവന് പാമ്പ് കടി കൊള്ളാനുള്ള ചാന്‍സ് കുറവാണല്ലോ എന്നോര്‍ത്തപ്പോ ചെറിയ ഒരു ആശ്വാസം. മുന്നോട്ടു നടന്നപ്പോള്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലായി. രാത്രി സഞ്ചാരത്തിന് ഇറങ്ങിയ അട്ടകള്‍ ഒരു മയവുമില്ലാതെ കാലില്‍ കടിച്ചു തൂങ്ങി ഊഞ്ഞാലാടുന്നു. . ഒരു വിധത്തിലും ഊരിപ്പോകുന്നില്ല. feviquick ഇട്ടു ഒട്ടിച്ചപോലെ. ഇളകി വരുന്നില്ല. വിമലിന് യാതൊരു കുഴപ്പവുമില്ല. അവന്റെ ശരീരത്തില്‍ കടിച്ചു സമയം പാഴാക്കാന്‍ അട്ടകള്‍ അത്രയ്ക്ക് വിഡ്ഢികള്‍ അല്ലല്ലോ. കുറ്റാക്കൂരിരുട്ട്. ചുറ്റിലും നിശബ്ദത. ഇടയ്ക്കു ആരോ മൂളുന്നപോലെ. തിരിച്ചു നോക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള പേടി. എന്റെ പല്ല് കൂടിയിടിക്കല് ശബ്ദം കേട്ട് മുന്നില്‍ ഉള്ളവന്മാര് തിരിഞ്ഞു നോക്കുന്നുണ്ട്.
"ഇനി പുറകില്‍ നടക്കാന്‍ എനിക്ക് വയ്യ"
ഞാന്‍ ഓടി മൂന്നാമത് കയറി. ഇപ്പൊ സുരേഷ് ആണ് ഏറ്റവും പിന്നില്‍. അവനു എന്നേക്കാള്‍ പേടി. മുന്നില്‍ നടക്കുന്നവന്റെ ഷര്‍ട്ട് ലാണ് ഒരു കൈ. മറ്റേ കൈയില്‍ വെട്ടുകത്തിയും. വിറ കണ്ടാല്‍ കോമരം തുള്ളുന്നത് പോലെ തോന്നും. ഇത്തവണയും ചിരി വന്നെങ്കിലും പേടി കാരണം അത് തൊണ്ടയില്‍ കുരുങ്ങി പുറത്തു വന്നില്ല. കുറെ നടത്തത്തിനു ശേഷം പെട്ടെന്ന് ജോണേട്ടന് സഡന്‍ ബ്രേക്ക് ഇട്ട പോലെ നിന്നു. സിഗ്നല്‍ ഇല്ലാത്ത പെട്ടെന്നുള്ള ബ്രേക്ക് ആയതിനാല്‍ പുറകില്‍ ഉള്ളവര്‍ മുന്നിലുള്ളവരുടെ ബാക്കില്‍ ഇടിച്ചു നിന്നു. ഉടനെ തന്നെ ശക്തമായി മണത്തു നോക്കിയിട്ട് പറഞ്ഞു
"ഇവിടെ എവിടെയോ കാട്ടനയുണ്ട് . അത് പോയ വഴിയാണിത്."
ശെരിയാണ് അടുത്തുള്ള കുറ്റിച്ചെടികള്‍ ഒക്കെ ആനയുടെ ചവിട്ടു കൊണ്ട പോലെ ചളുങ്ങിട്ടുണ്ട്. എല്ലാവരും കൂടെ ചക്കയില്‍ ഈച്ച പൊതിയുന്ന പോലെ ജോണെട്ടനെ പൊതിഞ്ഞു. പുള്ളി 'ഹെഡ് ലൈറ്റ്' ഓഫ് ചെയ്തു. ഇത്തവണ ജോണേട്ടന് ഈശോയെ വിളിച്ചു. അത് കൂടി കേട്ടപ്പോ ഞാന്‍ ഉറപ്പിച്ചു, കട്ടയും പടവും മടങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. മൂത്രം പോകാതിരിക്കുവാന്‍ എല്ലാവരും വളരെ ശ്രദ്ധിച്ചു.
"ആനയായത് കൊണ്ട് കുഴപ്പമില്ല. തിന്നത്തില്ലല്ലോ. ശവം എങ്കിലും കിട്ടും"
ഫൈസല്‍ ആണ്. അസമയത്താ അവന്റെ അധിക പ്രസംഗം. ഹൃദയ ശൂന്യനാണെന്ന് എല്ലാരും വിധി എഴുതിയ സുരേഷിന്റെ നെഞ്ചില്‍ നിന്നും പടക്കം പൊട്ടുന്ന പോലത്തെ ശബ്ദങ്ങള്‍ പുറത്തു വരുന്നു. ജോണെട്ടനെ കെട്ടിപ്പിടിച്ചു ആദ്യ ലയറില്‍ മൂന്നു പേരുണ്ട്. പൊതുവേ മെലിഞ്ഞിരിക്കുന്ന എനിക്കും വിമലിനും ആദ്യ ലയറില്‍ കേറി പറ്റാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടാം ലയറില്‍ ആണ്. ആനയുടെ ആദ്യ കുത്ത് ഞങ്ങള്‍ക്കിട്ടു തന്നെ. ആനക്കൊമ്പിനു നല്ല കട്ടിയുള്ളതു കൊണ്ട് കുത്ത് അകത്തേക്കും ചൂഴ്ന്നിറങ്ങുമായിരിക്കും. ഭാഗ്യം. ഒരുത്തനും രക്ഷപ്പെടില്ല. കെട്ടിപ്പിടുത്തത്തിന്റെ മുറുക്കം കാരണം ജോണെട്ടനു ശ്വാസം പോലും കിട്ടുന്നില്ല. ഏകദേശം ഇരുപതു മിനിറ്റ് ഞങ്ങള്‍ ആ നില്‍പ്പ് നിന്നു. ഇവന്മാര്ക്ക് ഇട്ടു കുത്തി വെറുതെ കൊമ്പ് ചീത്തയാക്കണ്ട എന്ന് കരുതിയിട്ടോ എന്തോ ആന വന്നില്ല. ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. കിലോമീറ്ററുകള്‍ താണ്ടി. ഒരു പൂച്ചയെ പോലും കണ്ടില്ല. ഇനി ഇത് യഥാര്‍ഥ കാട് തന്നെയാണോ? അതോ ജോണേട്ടന്റെ വല്ല കാട് പിടിച്ചു കിടക്കുന്ന കൃഷി തോട്ടവുമാണോ? ആകെ കണ്ഫ്യൂഷന് ആയി. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ നടപ്പ് തുടര്‍ന്നു.
ഫൈസല്‍ നല്ല കറുത്തിട്ടാണ്. കമ്പിളി പൊതപ്പ് പോലെ ദേഹം മുഴുവനും രോമവും ഉണ്ട് . അവന് കാട്ടിലെ തണുപ്പ് ഒന്നും ഏല്‍ക്കുന്നില്ല. ഞങ്ങള്‍ക്ക് നന്നായി എല്ക്കുന്നുമുണ്ട്. എവിടെയോ ചെന്നപ്പോ ജോണേട്ടന് പെട്ടെന്ന് നിന്നു, ചെറുതായി ഒന്ന് കുനിഞ്ഞു ഉന്നം പിടിച്ചു. ഉന്നം പിടിച്ച ഭാഗത്തേക്ക് നോക്കിയപ്പോ ഞങ്ങള്‍ ഒന്നിനേം കണ്ടില്ല. പുള്ളിക്കാരന് പതുക്കെ, നിന്ന നില്പ്പില് ഉന്നം പിടിച്ച തോക്കുമായി തിരിയാന്‍ തുടങ്ങി. പുള്ളിയുടെ ചുവടു പിടിച്ചു ഞങ്ങളും അതുപോലെ തന്നെ തിരിഞ്ഞു. കറക്കം 180 ഡിഗ്രി എത്തിയപ്പോ ആവേശത്തോടെ ജോണേട്ടന് പറഞ്ഞു.
"എടാ.. ഒരു കരടിയെ കിട്ടിയെടാ.. വെടി വെച്ച്ചിടട്ടെ..? "
ഞങ്ങള്‍ നോക്കിയപ്പോ തോക്കിന്റെ മുന്നില്‍ നമ്മുടെ ഫൈസല്‍. ഞങ്ങള്‍ പുറകിലത്തെ ബാച്ചുകരുടെ കൂടെ കറങ്ങാതെ എവിടെയോ വായി നോക്കി നില്‍ക്കുവാ കക്ഷി.
"വെടി വെക്കല്ലേ ജോണേട്ടാ.. അത് നമ്മുടെ ഫൈസലാ"
തോക്ക് തട്ടി മാറ്റിയിട്ടു സുരേഷ് വിളിച്ചു കൂവി. ഇതൊക്കെ പുള്ളിയുടെ ഒരു തമാശ ആണെന്ന് മനസ്സിലായപ്പോ സുരേഷ് ആകെ ചമ്മി. പേടി ഒക്കെ മാറിതുടങ്ങിയ ഞങ്ങള്‍ അതൊക്കെ നന്നായി ആസ്വദിച്ചു.
മണി 12 :30 ആയി. രാത്രി 9 മണിക്ക് വലിയ ആഘോഷമായിട്ട് ഇറങ്ങിയതാ. മൈലുകള്‍ കുറെ താണ്ടി. ഒരു കാട്ടു കൊഴിയെയെങ്കിലും കിട്ടിയാല്‍ മതിയാരുന്നു. ഈ വേട്ട മുന്നില്‍ കണ്ടു ജോണേട്ടന്റെ വീട്ടില്‍ ഇറച്ചി ഒന്നും വാങ്ങിയിട്ടുണ്ടാവില്ല. നാളത്തെ വെടിയിറച്ചി ബിരിയാണി ഗോപി.
"ഇത്രേം ദൂരം നമ്മള് തിരിച്ചും നടക്കണോ? അതോ നമ്മള് വീട്ടില്‍ എത്താറായോ? " സഹികെട്ടു ഞാന്‍ ചോദിച്ചു.
"നമ്മള് വന്ന വഴിയിലൂടെ തിരിച്ചു പോകണം."
"എന്നാ പിന്നെ ജോണേട്ടാ നമുക്ക് തിരിച്ചു പോകാം. ഇക്കണക്കിനു ആണെങ്കില്‍ ഒന്നിനേം കിട്ടാന്‍ പോകുന്നില്ല. അട്ടകള്‍ ചോര മുഴുവന്‍ കുടിച്ചു തീര്‍ക്കാറായി."
"അപ്പൊ പിന്നെ വെടിയിറച്ചി ഒന്നും വേണ്ടേ? "
"എന്റെ പോന്നു ചേട്ടാ വേണ്ട.. മടുത്തു.. ഇനി ജീവിതത്തില്‍ ഞങ്ങള്‍ വേട്ടക്കു വരുത്തില്ല. വെടിയിറച്ചി യുടെ കാര്യം ഒക്കെ ഞങ്ങള്‍ എപ്പോഴേ മറന്നു. ജീവന് തിരിച്ചു കിട്ടിയാല്‍ തന്നെ വല്യ കാര്യം "
അങ്ങനെ ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. വന്നതിനേക്കാള്‍ വേഗത്തില്‍. ഇടയ്ക്കു ഒരു വലിയ പാറക്കെട്ടില്‍ ഇരുന്നു വിശ്രമിച്ചു. കൊണ്ടുവന്ന സ്നാക്സ് കഴിച്ചു. അടുത്തുള്ള അരുവിയില്‍ നിന്നും കാലും കയ്യും കഴുകി. നല്ല ശുദ്ധമായ വെള്ളം. ഒരിക്കലും കുളിക്കാത്ത സുരേഷിനു പോലും കുളിക്കാന്‍ മുട്ടി. റിട്ടേണ്‍ ട്രിപ്പ്ല്‍ ആകെ കണ്ടത് ഒരു വെരുക്, ഒരു കാട്ടുപൂച്ച, ഒരു മുള്ളന്‍ പന്നി. ഓരോന്നിനെയും വെടിവെച്ച്ചിടാന്‍ വേണ്ടി ജോണേട്ടന് പുറകെ ഓടിയെങ്കിലും അവ പ്രത്യേകിച്ച് അടവുകള്‍ ഒന്നും ഇറക്കാതെ തന്നെ രക്ഷപ്പെട്ടു. നേരെ ചൊവ്വേ ഓടിച്ചാല്‍ ഞങ്ങള്‍ക്ക് തന്നെ അവറ്റകളെ വളരെ ഈസി ആയി പിടിക്കവുന്നതെ ഉള്ളായിരുന്നു. അതോടുകൂടി ആ മനുഷ്യന്റെ തെള്ളലുകള്‍ വെറും തെള്ളലുകള്‍ മാത്രം ആണെന്ന് ഞങ്ങള്‍ അടിവര ഇട്ടു ഉറപ്പിച്ചു. കുത്തി കുത്തി ചോദിച്ചപ്പോ അപ്പന്റെ കൂടെ രണ്ടു തവണ മാത്രമേ കാട്ടില്‍ വന്നിട്ടുള്ളൂ എന്നും ഇത് ആദ്യമായിട്ടാണ് സ്വതന്ത്ര വേട്ടക്കാരന് ആവുന്നതെന്നും പുള്ളി കുറ്റ സമ്മതം നടത്തി.
തിരിച്ചു വന്നപ്പോള്‍ മണി മൂന്ന്. എല്ലാവരുടെയും സൂക്കേടിന് കുറച്ചൊരു ശമനം. തെള്ളാന്‍ ഒരു മുതുക്കനും അത് കേട്ട പാതി കേള്‍ക്കാത്ത പാതി നിക്കറും എടുത്തോണ്ട് ഓടിപ്പോരാന്‍ കുറെ കുട്ടിത്തേവാങ്കുകളും. അടുത്തുള്ള കനാലില്‍ ഒരു കാക്കക്കുളിയും പാസാക്കി തെള്ള് രാജയുടെ പള്ളിമേടയിലെ പള്ളിത്തറയില്‍ ഞങ്ങള്‍ പള്ളിയുറങ്ങി. ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് എഴുന്നേറ്റു സാമ്പാറും അവിയലും മോരും ഒക്കെ കൂട്ടി 'വെടിയിറച്ചി രഹിത' മലയാള സദ്യ അടിച്ച ശേഷം വൈകുന്നേരത്തോടെ ഞങ്ങള്‍ സ്ഥലം കാലിയാക്കി.
പിന്നീടുള്ള 2-3 മാസം ക്ലാസ് മുഴുവന്‍ അതി സാഹസികമായ 'വേട്ടക്കഥകള്‍' കേട്ട് കണ്ണ് തള്ളി. അതിനുവേണ്ടി ഞങ്ങള്‍ ആറുപേരും തെള്ളേട്ടന്റെ നേതൃത്വത്തില്‍ ഒരമ്മ പെറ്റ മക്കളെ പോലെ കയ്യും മെയ്യും മറന്നു അഹോരാത്രം പ്രവര്‍ത്തിച്ചു. !!!!
"ആനയായത് കൊണ്ട് കുഴപ്പമില്ല. തിന്നത്തില്ലല്ലോ. ശവം എങ്കിലും കിട്ടും"
ഫൈസല്‍ ആണ്. അസമയത്താ അവന്റെ അധിക പ്രസംഗം. ഹൃദയ ശൂന്യനാണെന്ന് എല്ലാരും വിധി എഴുതിയ സുരേഷിന്റെ നെഞ്ചില്‍ നിന്നും പടക്കം പൊട്ടുന്ന പോലത്തെ ശബ്ദങ്ങള്‍ പുറത്തു വരുന്നു. ജോണെട്ടനെ കെട്ടിപ്പിടിച്ചു ആദ്യ ലയറില്‍ മൂന്നു പേരുണ്ട്. പൊതുവേ മെലിഞ്ഞിരിക്കുന്ന എനിക്കും വിമലിനും ആദ്യ ലയറില്‍ കേറി പറ്റാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടാം ലയറില്‍ ആണ്. ആനയുടെ ആദ്യ കുത്ത് ഞങ്ങള്‍ക്കിട്ടു തന്നെ. ആനക്കൊമ്പിനു നല്ല കട്ടിയുള്ളതു കൊണ്ട് കുത്ത് അകത്തേക്കും ചൂഴ്ന്നിറങ്ങുമായിരിക്കും. ഭാഗ്യം. ഒരുത്തനും രക്ഷപ്പെടില്ല. കെട്ടിപ്പിടുത്തത്തിന്റെ മുറുക്കം കാരണം ജോണെട്ടനു ശ്വാസം പോലും കിട്ടുന്നില്ല. ഏകദേശം ഇരുപതു മിനിറ്റ് ഞങ്ങള്‍ ആ നില്‍പ്പ് നിന്നു. ഇവന്മാര്ക്ക് ഇട്ടു കുത്തി വെറുതെ കൊമ്പ് ചീത്തയാക്കണ്ട എന്ന് കരുതിയിട്ടോ എന്തോ ആന വന്നില്ല. ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. കിലോമീറ്ററുകള്‍ താണ്ടി. ഒരു പൂച്ചയെ പോലും കണ്ടില്ല. ഇനി ഇത് യഥാര്‍ഥ കാട് തന്നെയാണോ? അതോ ജോണേട്ടന്റെ വല്ല കാട് പിടിച്ചു കിടക്കുന്ന കൃഷി തോട്ടവുമാണോ? ആകെ കണ്ഫ്യൂഷന് ആയി. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ നടപ്പ് തുടര്‍ന്നു.
ഫൈസല്‍ നല്ല കറുത്തിട്ടാണ്. കമ്പിളി പൊതപ്പ് പോലെ ദേഹം മുഴുവനും രോമവും ഉണ്ട് . അവന് കാട്ടിലെ തണുപ്പ് ഒന്നും ഏല്‍ക്കുന്നില്ല. ഞങ്ങള്‍ക്ക് നന്നായി എല്ക്കുന്നുമുണ്ട്. എവിടെയോ ചെന്നപ്പോ ജോണേട്ടന് പെട്ടെന്ന് നിന്നു, ചെറുതായി ഒന്ന് കുനിഞ്ഞു ഉന്നം പിടിച്ചു. ഉന്നം പിടിച്ച ഭാഗത്തേക്ക് നോക്കിയപ്പോ ഞങ്ങള്‍ ഒന്നിനേം കണ്ടില്ല. പുള്ളിക്കാരന് പതുക്കെ, നിന്ന നില്പ്പില് ഉന്നം പിടിച്ച തോക്കുമായി തിരിയാന്‍ തുടങ്ങി. പുള്ളിയുടെ ചുവടു പിടിച്ചു ഞങ്ങളും അതുപോലെ തന്നെ തിരിഞ്ഞു. കറക്കം 180 ഡിഗ്രി എത്തിയപ്പോ ആവേശത്തോടെ ജോണേട്ടന് പറഞ്ഞു.
"എടാ.. ഒരു കരടിയെ കിട്ടിയെടാ.. വെടി വെച്ച്ചിടട്ടെ..? "
ഞങ്ങള്‍ നോക്കിയപ്പോ തോക്കിന്റെ മുന്നില്‍ നമ്മുടെ ഫൈസല്‍. ഞങ്ങള്‍ പുറകിലത്തെ ബാച്ചുകരുടെ കൂടെ കറങ്ങാതെ എവിടെയോ വായി നോക്കി നില്‍ക്കുവാ കക്ഷി.
"വെടി വെക്കല്ലേ ജോണേട്ടാ.. അത് നമ്മുടെ ഫൈസലാ"
തോക്ക് തട്ടി മാറ്റിയിട്ടു സുരേഷ് വിളിച്ചു കൂവി. ഇതൊക്കെ പുള്ളിയുടെ ഒരു തമാശ ആണെന്ന് മനസ്സിലായപ്പോ സുരേഷ് ആകെ ചമ്മി. പേടി ഒക്കെ മാറിതുടങ്ങിയ ഞങ്ങള്‍ അതൊക്കെ നന്നായി ആസ്വദിച്ചു.
മണി 12 :30 ആയി. രാത്രി 9 മണിക്ക് വലിയ ആഘോഷമായിട്ട് ഇറങ്ങിയതാ. മൈലുകള്‍ കുറെ താണ്ടി. ഒരു കാട്ടു കൊഴിയെയെങ്കിലും കിട്ടിയാല്‍ മതിയാരുന്നു. ഈ വേട്ട മുന്നില്‍ കണ്ടു ജോണേട്ടന്റെ വീട്ടില്‍ ഇറച്ചി ഒന്നും വാങ്ങിയിട്ടുണ്ടാവില്ല. നാളത്തെ വെടിയിറച്ചി ബിരിയാണി ഗോപി.
"ഇത്രേം ദൂരം നമ്മള് തിരിച്ചും നടക്കണോ? അതോ നമ്മള് വീട്ടില്‍ എത്താറായോ? " സഹികെട്ടു ഞാന്‍ ചോദിച്ചു.
"നമ്മള് വന്ന വഴിയിലൂടെ തിരിച്ചു പോകണം."
"എന്നാ പിന്നെ ജോണേട്ടാ നമുക്ക് തിരിച്ചു പോകാം. ഇക്കണക്കിനു ആണെങ്കില്‍ ഒന്നിനേം കിട്ടാന്‍ പോകുന്നില്ല. അട്ടകള്‍ ചോര മുഴുവന്‍ കുടിച്ചു തീര്‍ക്കാറായി."
"അപ്പൊ പിന്നെ വെടിയിറച്ചി ഒന്നും വേണ്ടേ? "
"എന്റെ പോന്നു ചേട്ടാ വേണ്ട.. മടുത്തു.. ഇനി ജീവിതത്തില്‍ ഞങ്ങള്‍ വേട്ടക്കു വരുത്തില്ല. വെടിയിറച്ചി യുടെ കാര്യം ഒക്കെ ഞങ്ങള്‍ എപ്പോഴേ മറന്നു. ജീവന് തിരിച്ചു കിട്ടിയാല്‍ തന്നെ വല്യ കാര്യം "
അങ്ങനെ ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. വന്നതിനേക്കാള്‍ വേഗത്തില്‍. ഇടയ്ക്കു ഒരു വലിയ പാറക്കെട്ടില്‍ ഇരുന്നു വിശ്രമിച്ചു. കൊണ്ടുവന്ന സ്നാക്
തിരിച്ചു വന്നപ്പോള്‍ മണി മൂന്ന്. എല്ലാവരുടെയും സൂക്കേടിന് കുറച്ചൊരു ശമനം. തെള്ളാന്‍ ഒരു മുതുക്കനും അത് കേട്ട പാതി കേള്‍ക്കാത്ത പാതി നിക്കറും എടുത്തോണ്ട് ഓടിപ്പോരാന്‍ കുറെ കുട്ടിത്തേവാങ്കുകളും. അടുത്തുള്ള കനാലില്‍ ഒരു കാക്കക്കുളിയും പാസാക്കി തെള്ള് രാജയുടെ പള്ളിമേടയിലെ പള്ളിത്തറയില്‍ ഞങ്ങള്‍ പള്ളിയുറങ്ങി. ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് എഴുന്നേറ്റു സാമ്പാറും അവിയലും മോരും ഒക്കെ കൂട്ടി 'വെടിയിറച്ചി രഹിത' മലയാള സദ്യ അടിച്ച ശേഷം വൈകുന്നേരത്തോടെ ഞങ്ങള്‍ സ്ഥലം കാലിയാക്കി.
പിന്നീടുള്ള 2-3 മാസം ക്ലാസ് മുഴുവന്‍ അതി സാഹസികമായ 'വേട്ടക്കഥകള്‍' കേട്ട് കണ്ണ് തള്ളി. അതിനുവേണ്ടി ഞങ്ങള്‍ ആറുപേരും തെള്ളേട്ടന്റെ നേതൃത്വത്തില്‍ ഒരമ്മ പെറ്റ മക്കളെ പോലെ കയ്യും മെയ്യും മറന്നു അഹോരാത്രം പ്രവര്‍ത്തിച്ചു. !!!!
ഇതൊരു 'വെടിക്കഥയല്ല' കേട്ടോ. വര്ഷങ്ങള്ക് മുന്‍പ് നടന്ന ഒരു നായാട്ട് വിശേഷം ആണ്. ഒരുപാടു വലിച്ചു നീട്ടല്‍ ആണെന്ന് അറിയാം. എന്നാലും ഒന്നും വിട്ടുകളയാന്‍ തോന്നിയില്ല....
ReplyDeleteആദ്യത്തെ തേങ്ങ ഞാന്‍ ...(((((റോ)))))
ReplyDelete" അവസാനം നടക്കുന്നവന് പാമ്പ് കടി കൊള്ളാനുള്ള ചാന്‍സ് കുറവാണല്ലോ എന്നോര്‍ത്തപ്പോ ചെറിയ ഒരു ആശ്വാസം"
ഇത്തരം സാധനങ്ങള്‍ ആണ് ആശാനെ വ്യത്യസ്തനാക്കുന്നത് ...ഒത്തിരി ചിരിച്ചു ...
ആശാന് പതിവുപോലെ തന്നെ കലക്കി ..ആശംസകള്‍
വലുപ്പം കണ്ടപ്പോ വായിച്ചില്ലാ, സോറി
ReplyDelete:)
ReplyDeleteആകെമൊത്തംടോട്ടലൊരു ഇതുണ്ട്, രസം..
ReplyDelete“അതിനുവേണ്ടി ഞങ്ങള്‍ ആറുപേരും തെള്ളേട്ടന്റെ നേതൃത്വത്തില്‍ ഒരമ്മ പെറ്റ മക്കളെ പോലെ കയ്യും മെയ്യും മറന്നു അഹോരാത്രം പ്രവര്‍ത്തിച്ചു. !!!!”
ReplyDeleteഅതാണു സ്പിരിറ്റ്!
അതിഷ്ടപ്പെട്ടു!
തള്ളാശാന്റെ കൂടെ വേട്ടക്കു പോയി പെരുംതള്ളുകാരായ സാഹസികരേ...ഓര്മ വരുന്നത് നാട്ടില്‍ ട്രാന്‍സ്പോര്‍ട്ട് ബസിന് കൈ കാണിക്കുന്ന സംഭവമാണ്. സ്റ്റോപ്പില്‍ നില്ക്കുമ്പോള് ബസ് നിര്‍ത്താത്തതിനു ഡ്രൈവറിനെ തെറി പറയും...കേറിയാലോ, പിന്നെ മറ്റുള്ള സ്ടോപ്പുകളില്‍ നിര്‍ത്താത്തതിനു അങ്ങേരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കും......സംഭവം കലക്കി...
ReplyDeleteആശാനെ.......തള്ളി തള്ളി നിങ്ങളെ കാട്ടില്‍ കൊണ്ടുപോയി "തള്ളിയില്ലല്ലൊ"...പിന്നെ കാട്ടില്‍ പോയിട്ടൊന്നിനേയും കിട്ടിയില്ല എന്നു പറയുന്നത് ശരിയല്ല.....നല്ല "അട്ടയേ" കിട്ടിയില്ലെ..?...അട്ടേ ചുട്ട ഉപ്പേരി.........ഒന്നു പരീക്ഷിക്കാമാരുന്നൂ.....
ReplyDelete@ ചാണ്ടിക്കുഞ്ഞ്...
മനോഹരമായ....ഉപമ...
..എന്റെ ആശാനെ ചിരിച്ചു ചിരിച്ചു എന്റെ കണ്ണ് നിറഞ്ഞുപോയി....സത്യം.....
ReplyDeleteപുള്ളിക്കാരന് വീട്ടില്‍ ഉള്ള മിക്കവാറും രാത്രികളില്‍ തൊട്ടടുത്തുള്ള നിബിഡ വനത്തില്‍ പോയി മാന്‍, പന്നി, കാട്ടുപോത്ത്, വെരുക്, മരപ്പട്ടി മുതലായവയെ വേട്ടയാടി കൊണ്ടുവന്നു വീട്ടില്‍ വെച്ച് വെടിയിറച്ചി സാപ്പിട്ട് നിര്‍വൃതി കൊള്ളും പോലും"!!! തകര്‍ത്തു.....
ഏതെങ്കിലും ഒരു പുലി കുടുംബത്തിനു ഒന്നൊന്നര ആഴ്ചത്തേക്ക് ഭക്ഷിക്കാനുള്ള വകുപ്പ് ഞങ്ങള്‍ ഉണ്ടാക്കി കൊടുക്കും എന്ന് ഞാന്‍ ഉറപ്പിച്ചു........ഇത് ആശാന് സ്പെഷ്യല്‍ ആണ്..
. ഓരോന്നിനെയും വെടിവെച്ച്ചിടാന്‍ വേണ്ടി ജോണേട്ടന് പുറകെ ഓടിയെങ്കിലും അവ പ്രത്യേകിച്ച് അടവുകള്‍ ഒന്നും ഇറക്കാതെ തന്നെ രക്ഷപ്പെട്ടു........ഇതാണ് സൂപ്പര്‍ വിറ്റ്......
കുത്തി കുത്തി ചോദിച്ചപ്പോ അപ്പന്റെ കൂടെ രണ്ടു തവണ മാത്രമേ കാട്ടില്‍ വന്നിട്ടുള്ളൂ എന്നും ഇത് ആദ്യമായിട്ടാണ് സ്വതന്ത്ര വേട്ടക്കാരന് ആവുന്നതെന്നും പുള്ളി കുറ്റ സമ്മതം നടത്തി......അവസാനം ജോണേട്ടനെ കൊണ്ട് പറയിച്ചു അല്ലെ........ആശാനെ ഈ സൈസ് സാധനങ്ങളാണ് ഇപ്പൊ വായിക്കാന്‍ കിട്ടാത്തത്.....അടുത്തതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ....
എന്തായാലും വിവരണം രസിപ്പിച്ചു, ജോണേട്ടനും 'ശിഷ്യഗണങ്ങളും' കൊള്ളാം :)
ReplyDeleteThis comment has been removed by the author.
ReplyDeleteഹ ഹ ഹ രസകരമായിരുന്നു
ReplyDeleteഇത് ഒരുപാടുണ്ടല്ലോ ആശാനെ ,, ഞാന്‍ പിന്നെ വന്നു വായിച്ചോള്ളാം ട്ടോ ഇപ്പോള്‍ ജോലിക്കിടയില്‍ ആയതുകൊണ്ട് സമയം ഇല്ല.!!
ReplyDeleteആശാനേ, ഒട്ടും ബോറടിക്കാതെ മൊത്തം ഒറ്റയിരുപ്പില്‍ വായിച്ചു. ആശാനിപ്പോള്‍ വെച്ചടി..വെച്ചടി കയറ്റമാണല്ലോ? പുതിയ വാക്കും പഠിച്ചു, 'തെള്ളേട്ടന്‍'. ആര്‍ക്കെങ്കിലുമിട്ട് കൊടുക്കാനായി ഈ വാക്ക് ഞാനെന്റെ ഡിക്ഷണറിയില്‍ ചേര്‍ത്തിട്ടുണ്ട്. :)
ReplyDeleteആശാനെ ഇന്നലെ വായിക്കാന്‍ സമയം കിട്ടിയില്ല .! ഇതാ ഇപ്പോള്‍ വായിച്ചു തീര്‍ത്തു എന്നെ സമ്മതിക്കണം.! (ചുമ്മാ) ആശാന്റെ മറ്റു പോസ്റ്റുകളെ പോലെ തന്നെ സൂപ്പര്‍ .!!
ReplyDelete:)
ReplyDeleteകൃഷ്ണന് കുട്ടി നായര്‍, ജോസ് പ്രകാശിന്റെ വേഷത്തില്‍ വന്നത് പോലെ"... that was superb:-)
ReplyDeleteആശാനെ, എന്തിനാ പരുങ്ങുന്നെ, കള്ളം ഒന്നും പറഞ്ഞില്ലല്ലോ. വെടി പറയുന്നവന്മാരുടെ ഇറച്ചി വെടിയിറച്ചി. ഒരുപാട് ചിരിപ്പിച്ചു.
ReplyDeleteപരമു,
ReplyDeleteനന്ദി..
ഹാഷിം,
ഇനി വലിച്ചു നീട്ടല്‍ കുറക്കാന്‍ ശ്രമിക്കാം.. :)
ഷാന്‍,
നന്ദി
സലാഹ്,
നന്ദി,
ജയന്,
നന്ദി
ചാണ്ടി,
നന്ദി.. :) വളരെ ശരിയാണ് .. :)
അടൂര്‍,
നന്ദി.. അട്ട കടിച്ചു രക്തം പോയിക്കിട്ടി.. :)
മൃദുലന്,
നന്ദി.. അടുത്തത് ദാ വരുന്നു.. :)
ശ്രീ,
നന്ദി
ലാലൂ,
നന്ദി..
ഹംസ,
നന്ദി.. ചെറു പോസ്ടുകലുമായി ആശാന് ഉടന്‍ വരും..:)
വായാടി,
നന്ദി..
കുമാരന്,
നന്ദി,
അനൂപ്,
നന്ദി
വഷളന്‍,
നന്ദി.. ഇറച്ചിയുടെ കാര്യം മാത്രമേ വെടിയായിട്ടുള്ളൂ..:) ബാക്കി എല്ലാം സത്യം ആണേ.. :)
ആശാനെ. ഉഗ്രന്‍. ചിരിച്ചു ചിരിച്ചു മതിയായി.
ReplyDeleteഇത്രയും സീരിയസ് ആയ കാര്യതിനിടക്ക് നര്‍മം കൊണ്ട് വരാനുള്ള കഴിവ്. സമ്മതിച്ചു.
ചില പ്രയോഗങ്ങള്‍ പൊട്ടിച്ചിരിപ്പിച്ചു.
നടക്കട്ടെ വെടി പുരാണം. ഞാനും പോയിട്ടുണ്ട് "വെടിക്ക്" കേട്ടോ. വീടിനടുത് കാടുണ്ട്. (ഇത് 'വെടി" അല്ല കേട്ടോ)
ഇനിയും തുടരട്ടെ.
സുല്‍ഫി,
ReplyDeleteആശാന്റെ അനുഭവങ്ങള്‍ ആണ് അതൊക്കെ.. !!!! വെടിയായി മാത്രം കാണരുതേ..!!!
ഹമ്മോ..എന്തൊരു തള്ള്..
ReplyDeleteസത്യം പറ ആശാനെ..നിങ്ങള്‍ വേട്ടക്കൊന്നും പോയിട്ടില്ലല്ലോ..?
ആശാനെ ഇത്രയധികം വെടിക്കഥകൾ വെടിവെട്ടത്തോടെ അവതരിപ്പിക്കുവാൻ കഴിവുൾല നിങ്ങളൊക്കെ ദെവ്യടാണിപ്പോൾ ഒളിച്ചിരിക്കുന്നത്..?
ReplyDeleteആനക്കൊമ്പിനു നല്ല കട്ടിയുള്ളതു കൊണ്ട് കുത്ത് അകത്തേക്കും ചൂഴ്ന്നിറങ്ങുമായിരിക്കും. ഭാഗ്യം. ഒരുത്തനും രക്ഷപ്പെടില്ല.
ReplyDelete:) :) :)